ശബരിമലയില്‍ പെണ്ണുങ്ങള്‍ക്ക് ഉള്ള വിലക്കിനെക്കുറിച്ച് ഒരുപാടു കാലങ്ങ ളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പലകുറി ആലോചിച്ചുനോക്കി. എന്തിനാണ് ഇത്രയേറെ വാശി ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും. മനസ്സുകൊണ്ട് സ്വസ്ഥമായി രിക്കാന്‍ സാധിക്കുന്ന സമയത്ത് എന്‍റെ വീട്ടില്‍ ഇരുന്നാണ് ഞാന്‍ ഈശരനെ ആരാധിക്കുന്നത്. ഒരമ്പലത്തിലും അത്രയ്ക്കു തൃപ്തിയായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കില്ലാത്തതുതന്നെയാണതിനുള്ള കാരണ വും. അവിടെ തൊടരുത്, ഇവിടെ നില്ക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ കേട്ടുകേട്ട് മതിയായിരിക്കുന്നു ശരിക്കും. ഒരു പട്ടാളക്കാരന്‍റെ ഭാര്യയായതുകൊണ്ട് പല ദേശങ്ങളും ചുറ്റിക്കറങ്ങാന്‍ സാധിച്ചു. എവിടെയും ഈ കേരളത്തിലെപ്പോലെ ദൈവവും മനുഷ്യനും തമ്മില്‍ ഇത്ര അകലം കണ്ടില്ലാ ഞാന്‍. ഉത്തരേന്ത്യയില്‍ പണ്ഡിത്ജി സ്ഥലത്തില്ലെങ്കില്‍ ആരതിയെടുത്തു പ്രസാദവും കഴിച്ച് നമുക്ക് നേരത്തിനു വീട്ടിലെത്താം. തമിഴ്നാട്ടില്‍ വിഗ്രഹം പൂജിക്കുന്ന പൂജാരി നമ്മുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കുന്നു. നെറ്റിയിൽ പൊട്ടുതൊടുവിക്കുന്നു . അവിടെയൊക്കെ ഇല്ലാത്ത എന്ത് ഭ്രഷ്ടാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്ളത്? ഒന്നും മനസ്സിലാകുന്നില്ല.
കൃഷ്ണനും മുരുകനും ഗണപതിയും അയ്യപ്പനും ഒക്കെ സന്മാര്‍ഗത്തിലൂടെ ജീവിച്ച വഴികാട്ടികളാണ് നമുക്ക്. അവരാരുംതന്നെ ദൈവമല്ല. ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തി. അത് കുടികൊള്ളെണ്ടത് മറ്റെങ്ങുമാല്ലാ, നമ്മുടെ മനസ്സില്‍ത്തന്നെയാണ്. പ്രപഞ്ചശക്തിയുടെ വിഗ്രഹമായി നാം ആരാധിക്കേ ണ്ടത് നമ്മുടെ മനസാക്ഷിയെത്തന്നെയാണ്. മുപ്പത്തിമുക്കോടി ദേവര്‍കളും അവതാരങ്ങളായി നാം വിശ്വസിച്ചുപോരുന്ന ദേവതമാരാണ് എന്നാണെന്റെ വിശ്വാസം.. അവരെ പേടിക്കുകയല്ലാ, മറിച്ച് മനസ്സില്‍ ആരാധിക്കുകയാണ് വേണ്ടത്. നേര്‍വഴിക്കു നടന്നവരോട് നമുക്ക് നേര്‍വഴികാട്ടാന്‍ പ്രാര്‍ത്ഥന ചെയ്യുകയാണ് നാം ചെയ്യേണ്ടത്. അവരെ ദര്‍ശിക്കാന്‍ വിലക്കുകള്‍ ആവശ്യ
മില്ലാ എന്നതുതന്നെയാണ് സത്യവും.
എന്‍റെ അഭിപ്രായത്തില്‍ ഒരു അമ്പലത്തിലും പോകാതെതന്നെ മനുഷ്യരെ
ക്കൊണ്ട് നന്മയുടെ പ്രതീകങ്ങളായി ജീവിക്കാന്‍ സാധിക്കും. എന്നിരുന്നാലും ക്ഷേത്രദര്‍ശനം പണ്ടുമുതല്‍ക്കേ മനുഷ്യരുടെയിടയില്‍ നടന്നുവരുന്ന ഒരു ആചാരമാണ്. പലരുടെയും മനസ്സമാധാനമാണ്. അമ്പലക്കമ്മറ്റിഭാരവാഹിക ളുടെ ഉപജീവനമാര്‍ഗ്ഗമാണ്. ജനങ്ങളുടെ അമിതമായ ഭക്തി പലയിടങ്ങളിലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. അതൊരു വശം അങ്ങനെ കിടക്കട്ടെ. ഭക്തിക്കും ആരാധനയ്ക്കും ഈ ജാതി, മത, സ്ത്രീ, പുരുഷ ഭേദങ്ങളൊന്നുംതന്നെ ആവശ്യമില്ല. കാരണം നാമെല്ലാം ഈശ്വരസൃഷ്ടിയാണെന്ന വിശ്വാസം നിലനില്ക്കുന്ന കാലംവരെ ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാവര്‍ക്കും ഈശ്വരനെ ആരാധിക്കാനും ദര്‍ശിക്കാനും അവകാശം വേണ്ടതാണ്.
ഈശ്വരന്‍ ഒന്നേയുള്ളൂ. പലരൂപത്തിലും ഭാവത്തിലും മനുഷ്യമനസ്സുകള്‍ ആരാധിക്കുന്നതു കാണുമ്പോള്‍ ജീവിതംകൊണ്ടു ദൈവതുല്യരായിത്തീര്‍ന്നിട്ടുള്ള ദേവതായാരാധനയായിട്ടാണ് ആ ഭക്തിമാര്‍ഗ്ഗത്തെ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മുടെ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ആ കുട്ടിയെ സ്കൂള്‍സമയങ്ങളില്‍ കാണണമെങ്കില്‍ നമുക്ക് അവിടുത്തെ ഹെഡ്മാഷിനെ കണ്ട് അനുവാദം വങ്ങേണ്ടതുപോലെയും നാം ഫീസുകെട്ടിയാണ് കുട്ടിയെ പഠിപ്പിക്കുന്നത് എങ്കിലും ഒരു കുട്ടി സ്കൂള്‍സമയങ്ങളില്‍ മൊത്തമായും അല്ലാത്തപ്പോള്‍ ഭാഗിഗമായും അദ്ധ്യാപകരെ അനുസരിച്ചു ജീവിക്കേണ്ടിവരുന്നതുപോലെയും തന്നെയാണ് ഒരു അമ്പലത്തില്‍ പോകുമ്പോള്‍ ആ അമ്പലത്തിലെ നിയമങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടിവരുന്നത്. അത് അത്യന്താപേക്ഷിതം. കാരണം അത് അവരുടെ വിശ്വാസമാണ്. അതിനു സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ഈശ്വരനെ വിളിക്കുക. അത്രയല്ലേ വേണ്ടൂ. ഒരു രാജ്യത്തെ അഥവാ ഒരു സംസ്ഥാനത്തെ ഭരിക്കുന്നവര്‍ ഉണ്ടാക്കുന്ന നിയമങ്ങളെ നാം അനുസരിക്കുന്നുണ്ടെങ്കിലും പല നിയമങ്ങളും കാലോചിതമായി മാറ്റാതെവരുമ്പോള്‍ സമരങ്ങളും മറ്റുമായി നാമത് നേടിയെടുക്കാറില്ലേ. അതുപോലെയാണ് ഈ ശബരിമലവിവാദവും എനിക്ക് തോന്നുന്നത്.
മാറ്റം പ്രകൃതി നിയമമാണ്. പണ്ട് പെണ്ണുങ്ങള്‍ മാറുമറയ്ക്കാതെ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതുചെയ്യുന്നില്ലേ. മുണ്ടും മുലക്കച്ചയും കെട്ടി നടന്നിരുന്നവര്‍ ഇന്ന് ബ്ലൌസും സാരിയും ഉടുക്കുന്നുണ്ട്. അതും മാറി ഇപ്പോള്‍ ചുരിദാറും പാന്റും ഷര്‍ട്ടും ഒക്കെ വന്നു. ഈ മാറ്റങ്ങളൊക്കെ ഉണ്ടായതുപോലെ ശബരിമലയിലും മാറ്റങ്ങള്‍ ഉണ്ടാകാം...
പണ്ട് ശബരിമലയ്ക്കുപോകാന്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കണമായിരുന്നു. കാല്‍നടയായി വേണം പോകാന്‍ അതുകൊണ്ട് 41 ദിവസം വ്രതം അനുഷ്ടിച്ച് നമ്മുടെ ശരീരത്തിനെ ആ കഷ്ടപ്പാടുകള്‍ സഹിക്കുവാന്‍ പാകപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. അല്ലാതെ ഇത്രവലിയ ആനക്കാര്യം ഒന്നുമല്ല അത്. ഇപ്പോള്‍ അങ്ങനെയാണോ. കാലം എത്രയോ പുരോഗമിച്ചിരിക്കുന്നു. വണ്ടിയില്‍ പോയി എത്രയോവേഗം നാം തിരിച്ചു വീട്ടിലെത്തുന്നു. ഇന്ന് സകല സൌകര്യങ്ങളും ഉണ്ട് അവിടെ. ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട് അയ്യപ്പദര്‍ശനം നിരോധിക്കേണ്ടതുണ്ടോ.
സ്ത്രീകള്‍ മാത്രം പൂജിക്കുന്ന അമ്പലങ്ങള്‍ ഇല്ലേ ഇവിടെ? ഞാന്‍ എന്‍റെ 55 വയസ്സുവരെ കാത്തിരുന്ന് അയ്യപ്പനെ ദര്‍ശിക്കാന്‍ അവിടെ ചെന്നപ്പോള്‍ എനിക്കുണ്ടായ ചെറിയൊരു മന:പ്രയാസം ഇവിടെ പറയാം. മല കയറുമ്പോള്‍ പ്രയമേറിയതുകാരണം മുട്ടുവേദന നന്നായി അനുഭവപ്പെട്ടു. അന്നേരം ഞാന്‍ ഭഗവാനോട് മനസ്സുകൊണ്ടു ചോദിച്ചുപോയി, കുറച്ചൂടെ ചെറിയപ്രായമാ
യിരുന്നെങ്കില്‍ എളുപ്പം കയറാമായിരുന്നില്ലേ എന്‍റെ അയ്യപ്പാ എന്ന്. 2014 ല്‍ അയ്യപ്പ സന്നിധിയില്‍ നിന്നുകൊണ്ട് മനം നൊന്ത് മുഖ്യമായി ഞാന്‍ പ്രാര്‍ത്ഥിച്ചത് എത്രയും വേഗം ഒരു ഉണ്ണിയായി എന്‍റെ മോളുടെ വയറ്റില്‍ ഉരുവായി വീട്ടില്‍ വന്ന് നിന്‍റെ ബാലവികൃതികള്‍ കാണിച്ചു തന്നുകൂടേ എന്നും സ്ത്രീകള്‍ പ്രായമേറി അവരുടെ ശാരിരികബലം കുറയുംമുന്നെ ഇവിടെ വരാന്‍ അനുവദിച്ചുകൂടെയെന്നും ആയിരുന്നു. 2015 ല്‍ വീട്ടില്‍ ഉണ്ണി പിറന്നു. ഇതും നടക്കുമായിരിക്കും ഇനി.
വളരെ ചെറുപ്പംമുതല്‍ക്കേ മനുഷ്യനീതിക്ക് പ്രയോജനപ്പെടാത്ത ഒരു ആചാര ങ്ങളെയും പിന്തുടരുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
പോകേണ്ടതുപോലെ അവിടെ പോയില്ലെങ്കില്‍ ഭഗവാന്‍ നോക്കിക്കോളും അങ്ങനെ പോകാത്തവരെ അക്കാര്യത്തില്‍ ഇത്രയ്ക്കു വാശിപിടിക്കേണ്ട കാര്യമുണ്ടോ. അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അവനവന്‍ അനുഭവിച്ചുകൊള്ളുമല്ലോ. ഈ വാശിയുടെ പിന്നില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊയ്യാനുണ്ട് എന്നതാണ് വാസ്തവം... എന്‍റെ അറിവിന് എത്തിയത് ഞാന്‍ പറയുന്നു. ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിയാല്‍, ഈ വിഷയം വിട്ട് നാടിന്‍റെ നന്മയ്ക്കുള്ള മറ്റെന്തെങ്കിലും നല്ല ചിന്തകളിലേയ്ക്ക് ജനശ്രദ്ധ വഴിമാറിയേനെ.
വളരെ ചെറുപ്പംമുതല്‍ക്കേ മനുഷ്യനീതിക്ക് പ്രയോജനപ്പെടാത്ത ഒരു ആചാര ങ്ങളെയും പിന്തുടരുന്നതില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
പോകേണ്ടതുപോലെ അവിടെ പോയില്ലെങ്കില്‍ ഭഗവാന്‍ നോക്കിക്കോളും അങ്ങനെ പോകാത്തവരെ അക്കാര്യത്തില്‍ ഇത്രയ്ക്കു വാശിപിടിക്കേണ്ട കാര്യമുണ്ടോ. അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അവനവന്‍ അനുഭവിച്ചുകൊള്ളുമല്ലോ. ഈ വാശിയുടെ പിന്നില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊയ്യാനുണ്ട് എന്നതാണ് വാസ്തവം... എന്‍റെ അറിവിന് എത്തിയത് ഞാന്‍ പറയുന്നു. ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിയാല്‍, ഈ വിഷയം വിട്ട് നാടിന്‍റെ നന്മയ്ക്കുള്ള മറ്റെന്തെങ്കിലും നല്ല ചിന്തകളിലേയ്ക്ക് ജനശ്രദ്ധ വഴിമാറിയേനെ.
No comments:
Post a Comment