Tuesday, December 25, 2012

വനിത




മകളായി ജനിച്ചാൽ, ബാലികയായിരിക്കുമ്പോൾ പൂമ്പാറ്റയെപ്പോലെങ്ങും പാറിനടക്കുന്ന വീടിന്റെ പൊന്നോമനക്കാലം. കൗമാരത്തിലേക്കു കടക്കുമ്പോൾ ഋതുമതിയായി, കവിളിൽ വിരിയുന്ന നാണം ഒരു കുമാരിക്കെന്നും അലങ്കാരം. അതു നിദ്രകളിൽമാത്രമല്ല ഉണർന്നിരിക്കുമ്പോഴും ഭാവനയിൽ സ്വപ്‌നങ്ങൾ വിരിയുന്ന കാലം . പിന്നെ യൗവനത്തിലേക്കു കടക്കുമ്പോൾ കണ്ണിൽ നാണം കലർന്ന ശൃംഗാരഭാവങ്ങൾ ഇണയെ ആകർഷിക്കുന്നു...ഭാര്യാപദം അലങ്കരിച്ചാൽ പ്രിയതമയായി, കുടുംബിനിയായി, പ്രിയന്റെ പ്രണയത്തിൽ പുഷ്പിണിയായി, അമ്മയായി, സ്വയം മറന്ന് നാടിനു മാതൃകയായിമാറുന്നു. പിന്നെ അമ്മാവിയമ്മ, അമ്മമ്മ, മുത്തശ്ശി, മുതുമുത്തശ്ശി.... അങ്ങനെ എത്രയെത്ര മനോഹരരൂപങ്ങൾ..! പെണ്ണായിപ്പിറന്നതിൽ അഭിമാനം തോന്നുന്നത് ബാലിക, കുമാരി, യുവതി, മദ്ധ്യവയസ്ക്ക എന്നീ ഘട്ടങ്ങൾ കഴിഞ്ഞ് ശരിക്കും വൃദ്ധയാകുമ്പോഴാണ്.

വനിത വിനീതയായിരിക്കണം, വിനയമുള്ളവളായിരിക്കണം, കണ്ണിൽ നാണം ഉള്ളവളാണ് പെണ്ണ്.. അതാണ് പെണ്ണിനെ പെണ്ണാക്കുന്നതും... സാഹചര്യങ്ങൾ അവളെ മറ്റു പലതും ആക്കിത്തീർക്കുകയാണ്. അമ്മയായി പെങ്ങളായി മകളായി ഒരു നല്ല സുഹൃത്തായി ഭാര്യയായി ഒരു പുരുഷന് ദൈവം നൽകിയിരിക്കുന്ന അമൂല്യ സമ്മാനം ആണ് സ്ത്രീ.. ഒരു ആണിന്റെ ഉയർച്ചയ്ക്കു പിന്നിൽ ഒരു പെണ്ണ് എന്നപോലെ പെണ്ണുങ്ങളുടെ ഇന്നത്തെ എല്ലാ ഉയർച്ചകളുടെയും പിന്നിൽ വിശാലഹൃദയരായ പല ആണുങ്ങളും ഉണ്ടെന്ന വസ്തുതയെ സ്മരിച്ചുകൊണ്ട്... പെണ്മയുള്ള പെണ്ണായി ജീവിക്കുവാൻ ഓരോ വനിതയ്ക്കും കഴിയുമാറാകട്ടെ എന്ന് മനസ്സാലെ വാഴ്ത്തിക്കൊണ്ട് ഉലകത്തിലെ ഓരോരോ വനിതകൾക്കും വനിതാദിനാശംസകൾ നേരുന്നു...

വനിതാദിനം


ആദര്‍ശ പുത്രിയായും, പത്നിയായും, മാതാവായും പരിണമിക്കാനുള്ളതാണു ഒരു ബാലികയുടെ ജന്മം. ചാരിത്ര്യശുദ്ധിയോടെ ജീവിക്കുന്ന കന്യകമാരു ടെയും പാതിവ്രത്യ ശുദ്ധിയുള്ള വധൂജനങ്ങളുടെയും ആദര്‍ശവതികളായ അമ്മമാരുടെയും ശാപമേല്‍ക്കാതിരിക്കാന്‍ പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഒരു പുരുഷനേക്കാള്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു ജീവിക്കുന്ന ത്യാഗത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ പല സ്ത്രീകളും. അവര്‍ മനംനൊന്തൊന്നുവിളിച്ചാല്‍ ആ വിളി ദൈവംകേള്‍ക്കാതിരിക്കില്ലാ. ദുഷ്ടനെ പനപോലെ വളര്‍ത്തും ദൈവം....പിന്നെ വരുന്ന ശിക്ഷ കഠിനമായിരിക്കും.

അച്ഛനിൽനിന്നുൽഭവിച്ച് അമ്മയുടെ ഗർഭപാത്രത്തിൽനിന്നു ഭൂജാതനായി വളർന്നു സ്ത്രീയെ ഭോഗിച്ച്, മകളെയോ മകനെയോ ഉരുവാക്കുന്ന പുരുഷന്‍ വെറും സ്ത്രീവർഗ്ഗത്തിനു മാത്രമല്ലാ, ഈ ലോകത്തിന്‍റെ നിലനില്പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്! അമ്മയേയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ, പതിയിരുന്നു അടങ്ങാത്ത വികാരത്തിനടിമ പ്പെടുത്തിയും, കൊടുംക്രൂരകാമവെറിയാൽ പീഡിപ്പിച്ചും, കൊന്നും കൊലവിളിച്ചും ഭോഗിച്ചലയുന്ന മനുഷ്യമൃഗങ്ങളായുള്ള ചില നീച ജന്മങ്ങള്‍ സ്ത്രീവർഗ്ഗം ഒന്നടങ്കം ആദരിച്ചുപോരുന്ന പുരുഷവർഗ്ഗത്തിനു കടുത്ത അപമനമാ യിരിക്കും.! നിങ്ങളുടെ അമ്മയെ, ഭാര്യയെ, പെങ്ങളെ, മകളെ.. മറ്റൊരു കാമവെറിയൻ ഇങ്ങനെ ഭോഗിച്ചാൽ?? ഒരുനിമിഷം ആലോചിക്കൂ, ഉണരൂ.. ഈ വൃത്തികെട്ടചിന്തയിൽനിന്ന് എന്നെന്നേക്കുമായി! . 'ഒരുവന് ഒരുവൾ' എന്ന ഭാരതസംസ്കാരം ഭൂഷണമാക്കി, പെണ്ണും ഒരുവ്യക്തിയാണെന്നു പരിഗണി ക്കുന്ന, പ്രപഞ്ചത്തിലെ സകലജീവികളെയുംപോലെ ദൈവസൃഷ്ടിതന്നെ യാണെന്ന് അംഗീകരിക്കുന്ന മനുഷ്യത്വമുള്ള ധാരാളം പുരുഷന്മാരുണ്ടിവിടെ. അവരെ പിന്തുടര്‍ന്നു ജീവിക്കൂ... സംരക്ഷിക്കണ്ടാ, ഉപദ്രവിക്കാ തിരുന്നാൽ മതി.

അല്ലെങ്കിൽ നമുക്കുണരാം ! ഇത്തരം ക്രൂരമനുഷ്യമൃഗങ്ങളിൽനിന്നും രക്ഷനേ ടാനുള്ള ശക്തിയാർജ്ജിക്കാം. പെണ്കുട്ടികളെ കൂടുതൽക്കൂടുതൽ ശക്തരാ ക്കാം....ഇവിടെ പതിയിരിക്കും ആപത്തുകളെ പറഞ്ഞുമനസ്സിലാക്കാം. ലോകം എന്തെന്നറിഞ്ഞ നമുക്ക് നമ്മുടെ മക്കള്‍ക്ക്‌ രക്ഷാമാർഗ്ഗങ്ങൾ പഠിപ്പിച്ചു കൊടുക്കാം. പെൺമക്കളേ.. രക്ഷാകർത്താക്കളെ അനുസരിക്കൂ, ജാഗരൂക രാകൂ..

നിയമത്തിലെ പഴുതുകള്‍ മുതലെടുക്കുന്ന അധികാരികളുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചില്ലെങ്കില്‍, തെറ്റുകളിലെ ക്രൂരതയെ കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം തിട്ടപ്പെടുത്തി ശിക്ഷകള്‍ നടപ്പിലാക്കാൻ നീതിപീഠം തയ്യാറായില്ലെങ്കിൽ പരസ്പരം വെട്ടിയും കുത്തിയും ശിക്ഷനടപ്പിലാക്കി ഇവിടമൊരു കുരുതിക്കളമാകാൻ ഇനിയധികനാൾ കാത്തിരിക്കേണ്ടിവരില്ലാ!

ഇവിടെ ഇനിയും ആയിരം സ്ത്രീകളോ പിഞ്ചുകുഞ്ഞുങ്ങളോ പീഡിപ്പി ക്കപ്പെട്ടാലും കൊല്ലപ്പെട്ടാലും ഈ മാംസദാഹികൾ രക്ഷിക്കപ്പെടും! കാരണം അവരാണ് ഇന്നത്തെ മേലാളന്മാരുടെ രക്ഷകർ! ചക്കരക്കുടത്തിൽ കൈയി ട്ടുനക്കാൻ മോഹിക്കുന്നവരുടെ ആയുധമാണവർ! സത്യം, ന്യായം, നീതി ഇവകളൊന്നും ഒരുകാലവും ജയിക്കാതിരിക്കാൻ ചെല്ലുംചെലവുംനല്കി പോറ്റിയെടുത്ത കാമവെറിപൂണ്ട വൃത്തികെട്ട നരഭോജികൾ! ഈ കാമവെറി യന്മാർക്ക് അവയവം വെട്ടിനീക്കുന്നതിൽക്കുറഞ്ഞൊരു ശിക്ഷയുമില്ലാ! ബലാൽസംഗത്തിനു ശിക്ഷ അവയവനീക്കം; അതു നടപ്പാക്കുവാൻ ധൈര്യ മുള്ളൊരു നീതിപീഠം നമുക്കുണ്ടാകുമോ?? എന്നെങ്കിലും ഇവിടെ അഭിമാനം അടിയറവുപറയാത്തൊരു ഭരണകൂടം ഉണ്ടാകുമോ???

എത്രയോ നന്മനിറഞ്ഞമനസ്സുകള്‍ ഈ ഭൂമിയില്‍ എല്ലായിടങ്ങളിലും ഉണ്ട് ആണെന്നോ പെണ്ണെന്നോ വെത്യാസമില്ലാ....ആണിലും പെണ്ണിലും ഉണ്ട് വൃത്തികെട്ടവര്‍. പിശാചുഭരിക്കുന്ന ഈ മനസ്സുകള്‍ ഉരുവായതും ഈ മണ്ണില്‍ത്തന്നെ...പൈശാചികബുദ്ധിയുള്ള ചില അമ്മമാരുമച്ഛന്മാരും ഇതിനു കാരണക്കാരുമാണ് എന്നതില്‍ യാതൊരുസംശയവുമില്ലാ....പല ജന്മ ങ്ങളും ഇവിടെനിന്നുന്നെയാണ് അധികവും സാഹചര്യങ്ങളുടെ വലയി ല്‍പ്പെട്ടു കുറ്റകൃത്യങ്ങളിലേക്ക് വഴുതുന്നതും. ഒരുകുഞ്ഞും അച്ഛന്റേയും അമ്മയു ടെയും സ്നേഹത്തിനുവേണ്ടി യാചിക്കാതിരിക്കണം. അതിന് വഴിപിഴച്ച ജീവിതങ്ങള്‍ ഉപേക്ഷിക്കാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറാ കണം.. ആണി നൊരുദിനം പെണ്ണിനൊരുദിനം ഒന്നും ആചരിക്കു ന്നതിലല്ലാ കാര്യം... മനുഷ്യമനസ്സുകള്‍ വഴിതെറ്റാനുള്ള കാരണ ങ്ങളുടെ അടിസ്ഥാന പരമായകാരണങ്ങള്‍ കണ്ടെത്തുകയാ ണു വേണ്ടത്. അതിനു പരിഹാരം തേടാതെ ഇതൊന്നും തുടച്ചുമാറ്റാന്‍സാദ്ധ്യമല്ലാ.

Thursday, December 20, 2012

സ്നേഹത്തിലെ യുക്തി

ഇഷ്ടം = സ്നേഹം = ദൈവം. 

പെണ്ണുകാണാന്‍ വന്ന ചെറുക്കനോട് പെണ്‍കുട്ടി സംസാരത്തിനിടയില്‍ എനിക്ക് കള്ളുകുടിക്കുന്നവരെ പേടിയാണ്, സിഗററ്റുവലിക്കുന്നവരെ ഇഷ്ടമല്ല എന്നൊക്കെ സൂചിപ്പിക്കുന്നു. ആ പെണ്ണിനെ ഇഷ്ടമായെങ്കില്‍, അവളുടെ സന്തോഷത്തിനുവേണ്ടി അവന്‍ സിഗററ്റുവലിയും കള്ളുകുടിയും വളരെകഷ്ടപ്പെട്ട് ഉപേക്ഷിക്കുന്നു. ഇവിടെ ആണിന്‍റെ ആണത്വത്തിന് യാതൊരുകോട്ടവുംസംഭവിക്കുന്നില്ല. സ്നേഹത്തിലെ ആത്മാര്‍ത്ഥതയാണ് അവനെക്കൊണ്ട്‌ അതുചെയ്യിക്കുന്നത്. ഇതിനെ ചിലര്‍ വളച്ചൊടിക്കുന്നത് അവരുടെ വിവരമില്ലായ്മയും സ്നേഹമെന്ന ദൈവം ആ മനസ്സുകളില്‍ കുടിയിരിക്കാത്തതുകൊണ്ടും മാത്രമാണ്.

എന്നോടിഷ്ടമുണ്ടെങ്കില്‍ സിഗററ്റു വലിക്കരുത്

എന്നോടിഷ്ടമുണ്ടെങ്കില്‍ കള്ളുകുടിക്കരുത്

എന്നോടിഷ്ടമുണ്ടെങ്കില്‍ ഇന്ന് ഈ ഷര്‍ട്ട് ധരിക്കണം

ഇങ്ങനെ അമ്മയോ പെങ്ങളോ സ്വന്തം ഭാര്യയോ സ്നേഹിക്കുന്ന പെണ്‍കുട്ടിയൊ ആത്മാര്‍ത്ഥ സുഹൃത്തോ ഒക്കെ പറയുമ്പോള്‍ അത് അനുസരിക്കുന്നവന്‍ ആണത്വമില്ലാത്തവനല്ലാ..., മറിച്ച് ’എന്നോടിഷ്ടമുണ്ടെങ്കില്‍’ എന്ന വാക്കിലെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ്, സ്നേഹം എന്ന ദൈവം അവന്‍റെ മനസ്സില്‍ കുടിയിരിക്കുന്നതുകൊണ്ടാണ് അത് അനുസരിക്കാനുള്ള ഉള്‍പ്രേരണ അവനില്‍ ഉണ്ടാകുന്നത്.

ഇഷ്ടം=സ്നേഹം=ദൈവം. 

ദൈവമാകുംനന്മ മനസ്സിലുള്ളവര്‍ക്കുമാത്രം ചെയ്യാന്‍കഴിയുന്ന പ്രവര്‍ത്തികളാണ് ഇവയെല്ലാം. നന്മയുള്ള ഒരു മനസ്സിനുമാത്രമേ ഇത് നന്മയായിത്തോന്നൂ...നന്മയെന്നത് തീണ്ടാത്തവര്‍ ഇതിനെ പലതരത്തില്‍ വളച്ചുമൊടിച്ചും സംസാരിക്കും. അതിനെ അവഗണിക്കുകയെവഴിയുള്ളൂ.

എന്നോടിഷ്ടമുണ്ടെങ്കില്‍ ഈ കിണറ്റില്‍ ചാടണം എന്ന് പറഞ്ഞാല്‍ അവനനുസരിക്കില്ലാ. കാരണം അത് നന്മയല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം അവനിലുണ്ടാകും.  ഉണ്ടാകണം

അതുപോലെ നിത്യരോഗിയായ സഹധര്‍മ്മിണിക്ക് വീട്ടുജോലികളില്‍ സഹായിക്കുകയോ, ഭാര്യയുടെ ന്യായമായ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തിക്കൊടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, മനഃസാക്ഷിയുള്ളവൻ എന്നാണ് അവനെ പ്രകീര്‍ത്തിക്കേണ്ടത്. അവന്‍ ജീവിതത്തെ ആസ്വദിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നെ അര്‍ത്ഥമുള്ളൂ. ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവരുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗസുഖം ഉണ്ടാക്കും എന്ന വിവേകമുള്ളതുകൊണ്ടാണ്, അവന്‍റെ കുടുംബത്തെ അവന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയൊക്കെ സന്തോഷമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ അവനെ ദൈവം അനുഗ്രഹിക്കുന്നത്. ഇതില്‍ അസൂയ തോന്നുന്നവരാണ് ഇതിനെ മോശമായി ചിത്രീകരിക്കുന്നത്. സ്നേഹം മനസ്സിലുള്ളവര്‍ക്കേ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കാനാകൂ.

എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത് എന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ ഭാര്യയുടെ അല്ലെങ്കില്‍ പെങ്ങളുടെ നിര്‍ബന്ധം. ഇന്ന് ഞാനിതു ധരിക്കുന്നതില്‍ അവള്‍ക്കു സന്തോഷം കിട്ടുന്നെങ്കില്‍ കിട്ടട്ടെയെന്നു കരുതി എന്ന് ധൈര്യമായി എത്രപേര്‍ പറയും..? 

ഇത് ദൗര്‍ബല്യമല്ലേയെന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊരു സ്നേഹപ്രകടനമായിക്കാണാന്‍ എത്രപേര്‍ക്ക് സാധിക്കും. ഒന്നാലോചിച്ചുനോക്കൂ. സ്നേഹത്തിനിടെ യുക്തി വന്നാല്‍ അത് സ്നേഹമാല്ലാതാകും.. സ്നേഹത്തില്‍ സ്നേഹം മാത്രമേയുള്ളൂ. ഇതേ സ്നേഹം ഇതേ തീവ്രതയോടെ ഈശ്വരനോടും ഉണ്ടായാല്‍ ഈശ്വരന് ഇഷ്ടമല്ലാത്തത്‌ ഒന്നും ചെയ്യാന്‍ നമ്മെക്കൊണ്ട് സാധിക്കില്ലാ.. 

സ്നേഹം കൊണ്ട് ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ കഴിയും സജ്ജനങ്ങള്‍ക്ക്‌, എന്നാല്‍ ഈഗോയും അസൂയയും പോലുള്ള തിന്മകളെ മനസ്സില്‍ വളര്‍ത്തുന്നവര്‍ക്ക് വൈരാഗ്യവും വെറുപ്പും മറ്റുള്ള പലദുര്‍ഗുണങ്ങളും മനസ്സില്‍നിറഞ്ഞ് സ്വര്‍ഗ്ഗമാകുന്ന ഭൂമിയിലെ ജീവിതത്തെ നരകമാക്കിമാറ്റാനും കഴിയും. എല്ലാം നമ്മളിലോരോരുത്തരിലും നിക്ഷിപ്തം.

എല്ലാ മനസ്സുകളിലും നന്മനിറയട്ടെ. എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ 










.

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...